ശ്രീനഗർ: ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ജമ്മു കാഷ്മീരിലെ രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ, ലഫ്. ഗവർണർ മനോജ് സിൻഹ ജോലിയിൽനിന്നു പിരിച്ചുവിട്ടു.
ലഷ്കറെ തോയിബയെ സഹായിച്ചുപോന്നിരുന്ന ഗുലാം ഹുസൈൻ, മജീദ് ഇഖ്ബാൽ ദർ എന്നീ അധ്യാപകർക്കാണ് ജോലി നഷ്ടപ്പെട്ടത്. അഞ്ച് വർഷത്തിനിടെ ഭരണഘടനയുടെ ആർട്ടിക്കിൾ 311 ഉദ്ധരിച്ച് 80 സർക്കാർ ജീവനക്കാരെ സർവീസിൽനിന്നു പിരിച്ചുവിട്ടിട്ടുണ്ട്.
ഭീകരവാദത്തിനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഭീകര സംവിധാനങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും ഗവർണർ സുരക്ഷാ-ഇന്റലിജൻസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.